കൊച്ചി: കലൂരിൽ റോഡിലുടെ നടന്നു പോകുകയായിരുന്ന പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ ആക്രമിച്ചെന്ന് പരാതി. കമൻ്റടിച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. ക്രൂരമായ മർദ്ദനമേറ്റ ഒരു പെൺകുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രിയിലാണ്.
മൊഴിയെടുക്കാൻ എത്തിയ പൊലീസ് പെൺകുട്ടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചെന്നും, എന്തിന് പുറത്ത് പോയെന്ന് ചോദിച്ചതായും സുഹൃത്ത് പറയുന്നു. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങവേയാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു.
നിലത്തിട്ട് ചവിട്ടുകയും നെഞ്ചിൽ ഉൾപ്പെടെ ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. പൊലീസിനെ വിളിക്കാൻ തുടങ്ങിയപ്പോൾ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
