വധശ്രമം അടക്കമുള്ള കേസിൽ ഇരുന്നൂറിലേറെ പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ഇതിൽ വാഹനങ്ങൾ ആക്രമിച്ച കേസിൽ ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് വിവരം. ഏതാണ്ട് എല്ലാവരെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നേടിട്ടത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയർന്നതോടെയാണ് പ്രധാന പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ വ്യാപക അന്വേഷണം. ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരായ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. പ്രധാന പ്രതികളായ എട്ട് പേർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വധശ്രമം അടക്കമുള്ള കേസിൽ ഇരുന്നൂറിലേറെ പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ഇതിൽ വാഹനങ്ങൾ ആക്രമിച്ച കേസിൽ ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് വിവരം. ഏതാണ്ട് എല്ലാവരെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നേടിട്ടത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയർന്നതോടെയാണ് പ്രധാന പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നത്.മ്യൂസിയം പോലീസിനെ കൂടാതെ ഷാഡോ, ഡാൻസാഫ്, സംഘങ്ങളും മറ്റ് സ്റ്റേഷനുകളിലെ പോലീസുകാരും ചേർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.ഉദ്യോഗസ്ഥർക്കെതിരെയുള്ള സംഘർഷത്തിന് നേതൃത്വം നൽകിയ മുൻ കൗൺസിലർ ഐപി ബിനു അടക്കം പതിനെട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരുടെ മൊബൈൽഫോൺ രേഖകളടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. ഐപി ബിനു അടക്കമുള്ള ചിലർ പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.
വീണ വിജയനെ ചോദ്യം ചെയ്യും
സിഎംആർഎൽ – എക്സാലോജിക് കേസിൽ വീണ വിജയനെ ഇഡി ചോദ്യം ചെയ്യും. റെയ്ഡിനിടെ ലഭിക്കാതിരുന്ന വിവരങ്ങൾക്കായും പിടിച്ചെടുത്ത ബാങ്ക് രേഖകൾ ഉൾപെടെ വിശകലനം ചെയ്ത ശേഷം സമൻസ് നൽകിയേക്കും. വീണാ വിജയനെ കൂടാതെ, സിഎംആർഎൽ കമ്പനി എം.ഡി. എസ്.എൻ. ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത, സി.എം.ആർ.എലിന്റെ സാമ്പത്തിക, ഐ.ടി. ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും ചോദ്യംചെയ്തേക്കുമെന്നാണ് വിവരം.
റെയ്ഡിനെത്തുടർന്ന് മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപങ്ങളിൽ ഏറെയും സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ടതാണ്. വീണ വിജയന്റെ ഒന്നര ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു.
സിഎംആർഎൽ ഹർജിയെ എതിർക്കാൻ ഇഡി
ഇഡി അന്വേഷണത്തിൽ ഹർജി സമർപ്പിച്ച് സിഎംആർഎൽ. അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജി. ഇതിനെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ തീരുമാനം. സമാഹരിച്ച തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കും. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്. കേസിൽ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുന്നതാണ്.
