റാനുമായുള്ള യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ നാവികസേനയ്ക്ക് വൻ ആൾനാശമില്ലാത്ത ആകാശ ആസ്തികളിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചു. അത്യാധുനിക നിരീക്ഷണ ഡ്രോണായ എംക്യു-4സി ട്രൈറ്റൺ (MQ-4C Triton) പേർഷ്യൻ ഗൾഫിൽ തകർന്നു വീണതായി യുഎസ് നാവികസേന സ്ഥിരീകരിച്ചു. ഏകദേശം 240 ദശലക്ഷം ഡോളർ (ഏകദേശം 2000 കോടിയിലധികം രൂപ) വിലമതിക്കുന്ന ഈ ഡ്രോണിന് രണ്ട് ലോക്ഹീഡ് മാർട്ടിൻ എഫ്-35 യുദ്ധവിമാനങ്ങളേക്കാൾ വിലയുണ്ട്.

ഏപ്രിൽ 9-ന് ഹോർമുസ് കടലിടുക്കിന് സമീപം നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെ ‘കോഡ് 7700 അലേർട്ട്’ എന്ന അടിയന്തര സിഗ്നൽ നൽകിയ ശേഷം ഡ്രോണിനെ കാണാതാവുകയായിരുന്നു. ഡ്രോൺ തകർന്നുവീണതായും എന്നാൽ ജീവനക്കാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്നും യുഎസ് നേവി കമാൻഡ് ചൊവ്വാഴ്ച പുറത്തിറക്കിയ അപകട സംഗ്രഹത്തിൽ വ്യക്തമാക്കി. ഇത് ഒരു ‘ക്ലാസ് എ’ (Class A mishap) അപകടമായാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് തരംതിരിച്ചിരിക്കുന്നത്.

ഏപ്രിൽ 9-ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ വെടിവെച്ചിട്ടതാണെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഡ്രോൺ തകർന്നു വീഴുകയായിരുന്നു എന്നാണ് യുഎസ് നേവി ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നേവി പുറത്തുവിട്ടിട്ടില്ല. 2019-ൽ സമാനമായ രീതിയിൽ ഇറാൻ ഒരു ആർക്യു-4എ ഗ്ലോബൽ ഹോക്ക് ഡ്രോൺ വെടിവെച്ചിട്ടിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ കാരണമായിരുന്നു.