ന്യൂഡൽഹി ∙ കഴിഞ്ഞ 2 വർഷമായി രാജ്യതലസ്ഥാനം വ്യാജബോംബ് ഭീഷണിയുടെ നിഴലിലായിരുന്നു. സ്കൂളുകൾ, കോളജുകൾ, ഹൈക്കോടതി, റിസർവ് ബാങ്ക്, സർക്കാർ ഓഫിസുകൾ തുടങ്ങിയ ഇടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചുള്ള ആയിരത്തിലേറെ മെയിലുകളാണ് ഈ കാലയളവിൽ ലഭിച്ചത്. ബോംബ് നിർവീര്യമാക്കുന്ന സംഘങ്ങളെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തിയുള്ള പരിശോധനയിൽ ഭീഷണി വ്യാജമാണെന്നു കണ്ടെത്തിയെങ്കിലും സന്ദേശങ്ങളുടെ ഉറവിടം തിരിച്ചറിയാനായില്ല.