ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ നിന്ന് പിന്മാറുമെന്ന പാകിസ്താൻ സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഐസിസി. ബംഗ്ലാദേശിനെ പുറത്താക്കിയതിന് ശേഷമാണ് പാകിസ്താന്റെ തീരുമാനം. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്താൻ തീരുമാനിച്ചത്.
ശ്രീലങ്കയില്‍ നടക്കുന്ന ബാക്കി മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് അനുവാദം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇതേക്കുറിച്ചുള്ള ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. എന്നാൽ മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത് ഐസിസിയുമായും ബിസിസിഐയുമായും ഒപ്പിട്ട കരാറുകളുടെ ലംഘനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു.
