കൊല്ലം: കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിനാണ്. നഷ്ടപരിഹാരം ലഭ്യമാക്കാൻ വനം വകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
രേഖകൾ വനം വകുപ്പ് തന്നെ തയ്യാറാക്കും. അതിരപ്പിള്ളിയിൽ ഫെൻസിങ് മറികടന്നാണ് കാട്ടാന എത്തിയത്. വന്യജീവി ആക്രമണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ ദീർഘകാല പരിഹാരമാർഗമാണ് നോക്കുന്നതെന്നും ഷിബുബേബി ജോൺ പറഞ്ഞു.
