ഹൈക്കോടതി അനുമതി നൽകിയാൽ ശബരിമല സ്വർണ്ണ മോഷണ കേസ് ഏറ്റെടുക്കുമെന്ന് സിബിഐ. കേന്ദ്ര ഏജൻസി ഹൈക്കോടതിയിലാണ നിലപാട് അറിയിച്ചിട്ടുള്ളത്. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സിബിഐയുടെ നിലപാട്. അതേസമയം, സ്വർണ്ണ മോഷണക്കേസിലെ പ്രതിയായ സ്വർണ്ണ വ്യാപാരി നാഗ ഗോവർദ്ധന്റെ രണ്ട് ജാമ്യാപേക്ഷകളിൽ റിപ്പോർട്ട് തേടി. ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ഹൈക്കോടതി എസ്‌ഐടിയോട് നിർദ്ദേശിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരായ ഹൈക്കോടതി വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. കഴിഞ്ഞ കുറഞ്ഞ് നാളുകളായി ഞങ്ങൾ പറയുന്ന ആശങ്ക ശരിയാണെന്ന് ഹൈക്കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുന്നു. അന്വേഷണം തുടരാതിരിക്കാൻ എസ്ഐടിയുടെ മേൽ സർക്കാറിൻ്റെ കനത്ത സമ്മർദമുണ്ട്. കൂടുതൽ പ്രതികളിലേക്ക് കേസ് എത്താതിരിക്കാൻ എസ്ഐടിയുടെ മേൽ സർക്കാറിൻ്റെ സമ്മർദമുണ്ട്.
ഇതു ഞങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതാണ് ഇന്ന് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഈ സർക്കാറിൻ്റെ കീഴിൽ അന്വേഷണം സത്യസന്ധമാവില്ല. ശരിയാവില്ലെന്നും ഹൈക്കോടതിക്ക് വരെ ബോധ്യപ്പെട്ടു എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. കോടതി നിരീക്ഷണത്തിലുള്ള ഒരു അന്വേഷണ ഏജൻസി കേസ് അന്വേഷിക്കണം എന്നതാണ് തങ്ങളുടെ ആവശ്യം. അതാവർത്തിക്കുന്നതായും കെസി വേണുഗോപാൽ പറഞ്ഞു.
