പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ കാലത്ത് എൽഡിഎഫ് തീരുമാനിച്ച തുടർനടപടികളിൽ അനിശ്ചിതത്വം. പദ്ധതി പരിശോധിക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേർന്നിട്ടില്ല. യോഗം എന്ന് ചേരുമെന്നതിൽ മന്ത്രിമാർക്കും വ്യക്തതയില്ല. ഉപസമിതി ചേരാത്തതിൽ സിപിഐക്ക് അത്യപ്തിയുണ്ട്.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ചചെയ്യാൻ ഉപസമിതി എന്ന് ചേരുമെന്ന കാര്യത്തിൽ സിപിഐ മന്ത്രിമാർക്കോ സിപിഎം മന്ത്രിമാർക്കോ യാതൊരു അറിവുമില്ല. പിഎം ശ്രീ വിവാദകാലത്ത് സിപിഐയും സിപിഎമ്മും തമ്മിലുണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യുമെന്നത് പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കുന്നതിനാണ് ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചത് പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടപ്പോൾ ഒട്ടേറെ വിവാദങ്ങളും ആശങ്കകൾ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പ്രിവ്യൂവിന് തീരുമാനിച്ചത്. പിഎംശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വരുന്നതുവരെ നിർത്തിവെക്കാനായിരുന്നു തീരുമാനം. ഈ കാര്യം കേന്ദ്രസർക്കാരിനെ കത്ത് മുഖേന അറിയിക്കാനും അന്ന് തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകൂട്ടിയാണ് ഉപസമിതി അധ്യക്ഷൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ എന്നിവരടങ്ങിയ ഏഴ് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
