ഉപരാഷ്‌ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്. ജഗദീപ് ധൻകറിൻ്റെ രാജിയുടെ കാരണം തേടി രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചു.
അതേസമയം, ജജഗദീപ് ധന്‍കറിന് നല്ല ആരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം കിട്ടിയിട്ടുണ്ടെന്നും മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
2022ലാണ് ധന്‍കര്‍ ചുമതലയേറ്റത്. 2027 ഓഗസ്റ്റ് വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി. കാലാവധി പൂര്‍ത്തിയാകും മുമ്പ് രാജി വച്ചൊഴിയുന്ന മൂന്നാമത്തെ ഉപരാഷ്‌ട്രപതിയാണ് ധന്‍കര്‍. രാഷ്‌ട്രപതിയായിരുന്ന സാക്കിര്‍ ഹുസൈന്‍റെ മരണത്തെ തുടര്‍ന്ന് 1969 ജൂലൈ 20ന് അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന വി വി ഗിരിയാണ് ആദ്യമായി ഈ സ്ഥാനം രാജി വച്ച ആദ്യ വ്യക്തി. രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടിയായിരുന്നു ഈ രാജി. പിന്നീട് 1987ല്‍ രാഷ്‌ട്രപതി ആയതിനെ തുടര്‍ന്ന് ആര്‍ വെങ്കട്ടരാമനാണ് രണ്ടാമത് ഉപരാഷ്‌ട്രപതി സ്ഥാനം രാജി വച്ചത്.
