ഇന്ത്യന്‍ അതിർത്തിയില്‍ പാക് പ്രത്യാക്രമണം
ജമ്മു: കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ പാക് പ്രത്യാക്രമണം. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ ‘ഏകപക്ഷീയവും വിവേചനരഹിതവുമായ വെടിവയ്പ്പും’ ഷെല്ലാക്രമണവും നടത്തിയെന്നും ‘ആനുപാതികമായ മറുപടി’ നൽകിയതായും ഇന്ത്യൻ സൈന്യവും വ്യക്തമാക്കി.
ഇന്ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ സംയുക്ത സൈനിക ഓപ്പറേഷൻ നടപ്പിലാക്കിയതിനു പിന്നാലെയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യാക്രമണം. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം തുല്യ അളവിൽ മറുപടി നൽകുന്നതായി സൈന്യം അറിയിച്ചതായാണ് പിടിഐ റിപ്പോർട്ട്.
