പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ.
പാനൂർ ∙ കോട്ടയം സർക്കാർ നഴ്സിങ് കോളജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറുംമുൻപു കണ്ണൂരിലും സമാന സംഭവം.
നോട്ടം ശരിയല്ല, ബഹുമാനിക്കുന്നില്ല’ എന്ന് പറഞ്ഞു കൊളവല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് എല്ലൊടിച്ചു.
കൊളവല്ലൂര്‍ പിആര്‍എം സ്കൂളിലാണു സംഭവം. പ്ലസ് ടു വിദ്യാര്‍ഥികളായ 5 പേരെ പ്രതി ചേര്‍ത്തു എഫ്ഐആര്‍ റജിസ്റ്റർ ചെയ്തെന്നു പൊലീസ് പറഞ്ഞു.
കൊളവല്ലൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനിരയായ പ്ലസ്‍വൺ വിദ്യാർഥി പാറാട് തളിയന്റവിട
മുഹമ്മദ് നിഹാലിനെ (17) സാരമായ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാർഥികളെ അനുസരിച്ചില്ലെന്ന് പറഞ്ഞ് ആക്രമിച്ചതായാണ് പരാതി. നിലത്തിട്ടു വലിച്ചതായും ആരോപണമുണ്ട്. തോളെല്ലിനു പരുക്കേറ്റ നിഹാലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ബുധനാഴ്ച രാത്രിയാണു സംഭവം
