വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുപ്പിച്ച കെമാറിൻ അസൂർ എന്ന കണ്ടെയ്‌നർ കപ്പൽ
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാൻഡോ മടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സാൻ ഫെർണാൻഡോ കൊളംബോയിലേക്ക് മടങ്ങിയത്. തുടർന്ന് കൊളംബോയിൽ നിന്നെത്തിയ കെമാറിൻ അസൂർ എന്ന കപ്പൽ ഉച്ചയക്ക് 2:40-ഓടെ വിഴിഞ്ഞം തുറമുഖത്തെ ബെർത്തിലടുപ്പിച്ചു.
സാൻഫെർണാൻഡോയെ പുറംകടലിൽനിന്ന് തുറമുഖ ബെർത്തിലടുപ്പിച്ച അതേരീതിയിൽ തന്നെയായിരുന്നു ടഗ്ഗുകളെത്തി കെമാറിൻ അസൂറിനെയും അടുപ്പിച്ചത്. തുടർന്ന് തുറമുഖത്തെ ക്രെയിനുകളുപയോഗിച്ച് കെമാറിൻ അസൂറിൽ നിന്ന് 338 കണ്ടെയനറുകൾ ഇറക്കി യാർഡിലേക്ക് മാറ്റി.
സാൻ ഫെർണാൻഡോയിൽനിന്ന് തുറമുഖത്ത് ഇറക്കിവെച്ചിരുന്ന കണ്ടെയ്‌നറുകളിൽ 798 കണ്ടെ്‌നറുകൾ കയറ്റിയാണ് കപ്പൽ തിരികെ മടങ്ങുക. ചൊവ്വാഴ്ച വൈകിട്ടോടെ കപ്പൽ വിഴിഞ്ഞത്തുനിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്തേക്ക് തിരിക്കുമെന്ന് കപ്പൽ ഏജൻസിയായ ഐ.എസ്.എസ്. ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റന്റെ കൊച്ചി മേധാവി പറഞ്ഞു.
