Photo | AP

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2, 6-2, 7-6-നാണ് 21-കാരന്റെ ജയം. മൂന്നു മണിക്കൂര്‍ പോരാട്ടം നീണ്ടുനിന്നു. അല്‍ക്കരാസിന്റെ തുടര്‍ച്ചയായതും കരിയറിലെ രണ്ടാമത്തേതുമായ വിംബിള്‍ഡണ്‍ കിരീടമാണിത്.

ഫൈനലിലുടനീളം അല്‍ക്കാരസിന്റെ ആധിപത്യമാണ് കണ്ടത്. ജോക്കോവിച്ചിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി ഉജ്ജ്വലമായ റിട്ടേണുകളിലൂടെ തകര്‍ക്കുകയായിരുന്നു അല്‍ക്കരാസ്. കഴിഞ്ഞ തവണയാണ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടംകൂടിയാണ് ഈ നേട്ടം.

ജയത്തോടെ തുടര്‍ച്ചയായി രണ്ടുതവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും വിംബിള്‍ഡണ്‍ കിരീടവും നേടുന്ന ആറാമത്തെ താരമാവാനും അല്‍ക്കരാസിന് കഴിഞ്ഞു. ഒരേ വര്‍ഷം ഒന്നിലധികം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്നത് ഇതാദ്യമായാണ്.