ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും അമേരിക്കയും ഇസ്രായേലും ചേർന്ന് ലോകസമാധാനത്തിന് തുരങ്കം വയ്ക്കുകയാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു…

ഒടുവിൽ അത് സംഭവിച്ചു. ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുകയാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും അമേരിക്കയും ഇസ്രായേലും ചേർന്ന് ലോകസമാധാനത്തിന് തുരങ്കം വയ്ക്കുകയാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിൽ അടക്കം ഉത്തരകറിയയുടെ പ്രതികരണം ആയിരുന്നു കൂടുതലും കാത്തിരുന്നത്. ഇറാൻ ഒപ്പം ഉത്തര കൊറിയ ചേർന്നു കഴിഞ്ഞാൽ ആ യുദ്ധം ഏത് ഘട്ടത്തിലേക്ക് മാറുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. അതിനെ ഇടയാണ് ഇപ്പോൾ  യുദ്ധം ആരംഭിച്ച 12 ദിവസത്തിനിപ്പുറം ഇറാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇറാന് എതിരായ ആക്രമണത്തിൽ ശക്തമായ അപലപിച്ചുകൊണ്ട് ഉത്തരകൊറിയ രംഗത്തെത്തിയത്.

യുഎസും ഇത്രയേലും നടത്തുന്ന ആക്രമണങ്ങൾ ആഗോളതലത്തിൽ അസ്ഥിര വർദ്ധിപ്പിക്കുമെന്നും ഉത്തര കുറ്റപ്പെടുത്തുന്നു. ഇറാനിലെ ജനതയുടെ തിരഞ്ഞെടുപ്പിനെ കിം ജോങ് ഉൻ പിന്തുണയ്ക്കുന്നതായി ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. ലോകരാജ്യങ്ങൾ എപ്പോഴും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഉത്തരകൊറിയ. ലോകത്ത് തന്നെ അപൂർവ്വം ചില രാജ്യങ്ങളുമായി മാത്രമാണ് ഉത്തര കൊറിയ ബന്ധം സ്ഥാപിച്ചിട്ടുള്ളത് അതിലൊന്ന് ഇറാനാണ്. 2024 ഏപ്രിലിൽ ഉത്തരകൊറിയൻ വാണിജ്യം മന്ത്രി യൂൺ ജോങ് ഹോയുടെ നേതൃത്വത്തിലുള്ള മന്ത്രി തല പ്രതിനിധി സംഘം ടെഹ്റാനിൽ എത്തിയിരുന്നു.

പ്രധാനമായും ചർച്ചചെയ്തത് വ്യാപാര സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. റഷ്യ വഴിയാണ് ഈ മേഖലയിൽ ഉത്തരകൊറിയ ഇറാനുമായി ബന്ധം സ്ഥാപിച്ചത്. റഷ്യൻ പ്രസിഡണ്ട് പുട്ടിനുമായി കിം ജോൺ ഉന്നിന് മികച്ച ബന്ധമാണുള്ളത്. ഈ മേഖലയിൽ ഇറാന്റെ ഏറ്റവും അടുത്ത പങ്കാളി കൂടെയാണ് റഷ്യ. മാത്രമല്ല അമേരിക്ക പലപ്പോഴും ഒരുമിച്ച് ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങൾ കൂടിയാണ് റഷ്യയും ഇറാനും ഉത്തര കൊറിയയും.