പ്രയാർ ഗോപാലകൃഷ്ണണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദ്ദേശപ്രകാശം എസ്ഐടിയും ദേവസ്വംവിജിലൻസും അന്വേഷണം ആരംഭിച്ചു
തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരിൽനിന്നും എസ്ഐടി സംഘം മൊഴിയെടുത്തു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങൾ എസ്ഐടിക്ക് ലഭ്യമായത് ഈ സാഹചര്യത്തിലാണ് 2017ൽ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണപരിധിയിലേക്ക് കൊണ്ടുവരുന്നത്. പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വംബോർഡ് പ്രസിഡൻറ് ആയിരുന്ന സമയത്താണ് കൊടിമരം മാറ്റിസ്ഥാപിച്ചത് പഴയ കൊടിമരം ജീർണിച്ച അവസ്ഥയിൽ ആയതോടെയാണ് മാറ്റിസ്ഥാപിച്ചത് കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക്‌പാലകന്മാർക്കും വർഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു രാജാവിന്റെ കാലഘട്ടത്തിൽ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളിൽ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോൾ ഈ വാജിവാഹനം തന്ത്രിയുടെ പക്കൽ ഏൽപ്പിച്ചു. എന്നാൽ, ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ അഷ്ടദിക്ക്‌പാലകന്മാർ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം 1കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഇത്. 2017ലാണ് ശബരിമലയിൽ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത് കട്ടിളപ്പാളികേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
