രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതി നൽകിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ ാൻ അന്വേഷണ സംഘം. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനും എസ്ഐടി ശ്രമം ആരംഭിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പീഡനപരാതി ഉന്നയിച്ച യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോൺഫറൻസിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടി നടപടി ആരംഭിച്ചിരിക്കുന്നത്. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ ടെ അനുമതി തേടും. ഇതുമായി ബന്ധപ്പെട്ട് എസ്.പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് പിടിച്ചെടുത്ത രണ്ട് സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനാണ് എസ്ഐടി രണ്ട് ഫോണുകളും ശ്രമം. ഫോണിലെ മുഴുവൻ ഫയലുകളും പകർത്താൻ രണ്ട് ടിബിയുടെ ഹാർഡ് ഡിസ്‌കുകൾ എസ്ഐടി സംഘം വാങ്ങി. ഇതുവരെ ഫോണുകളുടെ പാസ് വേർഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകൾ ഫോണിലുണ്ടെന്നും അത് പൊലീസ് നശിപ്പിക്കുമെന്നുമാണ് രാഹുൽ പറയുന്നത്. ലാപ്ടോപ് എവിടെയാണെന്നും രാഹുൽ പറയുന്നില്ല. അതേസമയം, തെളിവെടുപ്പിനായി രാഹുലിന്റെ പാലക്കാടേക്ക് കൊണ്ടു പോകില്ല. കേസിൽ അതിൻറെ ആവശ്യമില്ലെന്നും കസ്റ്റഡിയിലെടു ത്തുള്ള ചോദ്യം ചെയ്യൽ മാത്രം മതിയെന്നുമാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ. പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്നാണ് രണ്ട് ഫോണുകളും പൊലീസ് പിടിച്ചെടുത്തത്. ശാസ്ത്രീയ പരിശോധനക്ക് അയച്ച് വിവരങ്ങൾ ഹാർഡ് ഡിസ്കിലേക്ക് മാറ്റാനാണ് ശ്രമം. ഫോണിൽ നിർണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസ് സമ്മതിച്ചിരുന്നില്ല. അത് പിന്നീട് റൂമിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കു കയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തിരു ന്നു. വലിയ പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നുമാണ് രാഹുലിനെ ഹോട്ടലിലേക്ക് എത്തിച്ചത്. ക്ലബ് സെവൻ ഹോട്ടലിലെ തെളിവെടുപ്പ് രാഹുലിനെ വിശദമായി എസ്ഐടി ഇനിയും ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്.