കരൂർ ദുരന്തത്തിൽ നടൻ വിജയ്മെയെ മൊഴി രേഖപ്പെടുത്താനായി വീണ്ടും സിബിഐ വിളിപ്പിക്കും പൊങ്കലിന് ശേഷമാകും ചോദ്യംചെയ്യൽ ദുരന്തത്തിൻ്റെ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിനെന്നാണ് വിജയ് മൊഴി നൽകിയത്.
ആൾക്കൂട്ടം ഒഴിവാക്കാനും കൂടുതൽപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് കരൂരിൽ നിന്ന് തിരിച്ചുപോയതെന്നാണ് വിജയ് സിബിഐയ്ക്ക് നൽകിയ മൊഴി ഡെൽഹി സിബിഐ ആസ്ഥാനത്ത് ഏഴുമണിക്കൂറോളമാണ് വിജയ് ചെലവഴിച്ചത് പൊങ്കൽ പ്രമാണിച്ച് നാട്ടിലേയ്ക്ക് പോകണമെന്ന ആവശ്യം മുൻപോട്ടുവെച്ചതോടെയാണ് ഉടൻ ചോദ്യംചെയ്യാനുള്ള നീക്കം ഒഴിവാക്കിയത്. തമിഴക വെട്രി കഴകം പാർട്ടി സമ്മേളനത്തിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ ടിവികെയുടെ ആവശ്യപ്രകാരമാണ് സുപ്രിംകോടതി കേസ് സിബിഐയ്ക്ക് കൈമാറിയത്. കേസിൽ കൂടുതൽ ടിവികെ നേതാക്കളുടെ മൊഴി സിബിഐ രേഖപ്പെടുത്തും.
