ഭുബനേശ്വർ: ഒഡീഷയിൽ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിക്ക് ക്രൂരമർദനം. ബംഗാളി ഭാഷയിൽ മാത്രം സംസാരിച്ചു എന്നാരോപിച്ചാണ് മർദ്ദനം. 27 വയസ് മാത്രമുള്ള രാജ അലി എന്ന് യുവാവിനാണ് ക്രൂരമർദനമേറ്റത്. പിന്നാലെ രാജ അലി ഒഡീഷ വിട്ടു.

ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. എട്ട് മാസം മുൻപാണ് രാജ അലി കട്ടക്കിലെ ഒരു വ്യവസായ ശാലയിൽ ജോലിക്കെത്തിയത്. രാജ അലി പൊതുയിടങ്ങളിൽ എല്ലാം ബംഗാളി ഭാഷയാണ് സംസാരിച്ചിരുന്നത്. നേരത്തെതന്നെ ഇതിന്റെ പേരിൽ ഇയാൾക്ക് ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും പേടിച്ച് രാജ അലി പുറത്തിറങ്ങുക പോലുമില്ലായിരുന്നു. എന്നാൽ ജനുവരി ഏഴിന് രാജ അലി താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം ആളുകൾ, രാജയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.