രാജ്യത്ത് ട്രെയിൻ യാത്രാ നിരക്ക് വർധിപ്പിച്ചത് നിലവിൽ വന്നു. ഓർഡിനറി ക്ലാസുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും മെയിൽ, എക്സ‌്പ്രസ് നോൺ എസി ക്ലാസ്, എസി ക്ലാസ് എന്നിവയ്ക്ക് കിലോമീറ്ററിന് രണ്ടു പൈസയുമാണ് വർധിപ്പിച്ചത്.

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്ക് വർധിപ്പിച്ചത് പ്രാബല്യത്തിലായി. അതേസമയം 215 കിലോമീറ്റർ വരെ പുതിയ നിരക്ക് ബാധകമല്ല പുതിയ നിരക്ക് നിലവിൽ വന്നതോടെ 500 കിലോമീറ്റർ ദൂരമുള്ള നോൺ എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും എന്നാൽ 500 കിലോമീറ്റർ ദൂരമുള്ള മെയിൽ എക്‌സ്പ്രസ് ട്രെയിനുകളിൽ നോൺ എസി, എസി ക്ലാസുകളിൽ യാത്ര ചെയ്യുമ്പോൾ അധികമായി 20 രൂപ നൽകേണ്ടി വരും. സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. പുലർച്ചെ 12 മണിമുതലാണ് പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയത് ടിക്കറ്റ് തുക വർധിപ്പിച്ചതിലൂടെ യാത്രക്കാരിൽനിന്ന് 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് റെയിൽവേ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം എന്നാണ അവകാശപ്പെടുന്നത്. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ട്രെയിന് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു നിരക്ക് വർധിപ്പിച്ചിരുന്നത് ജൂലൈ വർധനയിൽ കിലോമീറ്റർ ഒന്നിന് ജനറൽ ടിക്കറ്റിൽ ഒരുപൈസയും മെയിൽ എക്‌സ്‌പ്രസുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയും വർധിപ്പിച്ചിരുന്നു.