തിരുവനന്തപുരം: പ്ലാവ് തടി വാങ്ങിയ ശേഷം ഇത് കൊണ്ടുപോകുന്നതിന്റെ മറവിൽ അനധികൃതമായി കടത്താൻ ശ്രമിച്ച തേക്ക് പിടികൂടി. നാലംഗ സംഘം കസ്റ്റഡിയിൽ. ഇതുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ, കരവാരം ഷഹാനി മൻസിലിൽ ഷംനാദ്, വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദയും ആണ് പോലീസിന്റെ പിടിയിലായത്.
തേക്ക് തടി കടത്താൻ ശ്രമിച്ച ലോറിയും വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നഗരൂർ തേക്കിൻകാട് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പാസില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടി പിടികൂടിയത്.
നഗരൂർ ഭാഗത്ത് നിന്നും കൊണ്ടുവന്നതും തേക്ക് തടി വാഹനത്തിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ പാസ് ഇല്ലാത്തതുമാണ് വാഹനം ഉൾപ്പടെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
തേക്കിൻകാട് ഭാഗത്ത് നിന്നും മുറിച്ചെന്നാണ് സംഘം പറഞ്ഞത്. ഇത് കണക്കിലെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പാലോട് റേഞ്ച് ഓഫീസർ പറഞ്ഞു. സ്വകാര്യ ഭൂമിയിലുള്ള തേക്ക് മരം മരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ തടി കടത്തിക്കൊണ്ടു പോകുന്നതിന് പാസ് ആവശ്യമാണ്. സംഘം പാസില്ലാതെയാണ് തടി കടത്താൻ ശ്രമിച്ചത്.
