ചെന്നൈ : കാമുകനോടൊപ്പം ജീവിക്കാൻ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തിൽ ഏർപ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. കുണ്ട്രത്തൂരിൽ താമസിച്ചു വന്ന വിജയ്‌യുടെ ഭാര്യ അഭിരാമിയാണു 2018ൽ 7 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും പാലിൽ അമിത അളവിൽ ഉറക്കഗുളിക ചേർത്തു നൽകി കൊലപ്പെടുത്തിയത്.