റാനിൽ കനത്ത ആക്രണം നടത്തി ഇസ്രായേൽ.ഇറാനിലെ ആറ് വിമാനത്താവളങ്ങൾക്ക് നേരെയാണ് ആക്രണം അഴിച്ച് വിട്ടത്. 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇസ്രേൽ സേന അടിച്ച് തരിപ്പണമാക്കി. ആക്രമണത്തിൽ റൺവേകൾ, ഭൂഗർഭ ബങ്കറുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനം, ഇറാനിയൻ ഭരണകൂടത്തിന്റെ എഫ്-14, എഫ്-5, എഎച്ച്-1 വിമാനങ്ങൾ എന്നിവക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. IDF എക്സിലൂടെ പുറത്ത് വിട്ട ചിത്രത്തിൽ നിന്നും കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നത് എടുത്ത് കാണിക്കുന്നു.

ടെഹ്‌റാനിലെ മെഹ്‌റാബാദ്, മഷാദ്, ഡെസ്ഫുൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉൾപ്പെടെയാണ് IDF ലക്‌ഷ്യം വെച്ചിരുന്നത്., ഇവിടെ കൃത്യമായ ആക്രമണം നടത്താൻ കഴിഞ്ഞു. ഈ വിമാനത്താവളങ്ങളിൽ നിന്ന് പറന്നുയരാനുള്ള കഴിവും അവയിൽ നിന്നുള്ള ഇറാനിയൻ സൈന്യത്തിന്റെ വ്യോമശക്തിയുടെ പ്രവർത്തനവും വ്യോമസേന തടസ്സപ്പെടുത്തി. ഐഡിഎഫ് ഇന്റലിജൻസ് ഡയറക്ടറേറ്റിൽ നിന്നുള്ള കൃത്യമായ രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന്, ഇറാനിലെ കെർമൻഷാ പ്രദേശത്ത് 15-ലധികം ഐഎഎഫ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി, ഇസ്രായേൽ പ്രദേശത്തേക്ക് ലക്ഷ്യമിട്ടുള്ള നിരവധി ഉപരിതല-ഉപരിതല മിസൈൽ വിക്ഷേപണ, സംഭരണ ​​കേന്ദ്രങ്ങൾ നിർവീര്യമാക്കി” എന്ന് ടെലിഗ്രാമിലെ ഒരു സന്ദേശത്തിൽ ഐഡിഎഫ് പറഞ്ഞു.

“ഇസ്രായേൽ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ശേഷി കുറയ്ക്കുന്നതിനും ഇറാനിയൻ വ്യോമാതിർത്തിയിൽ വ്യോമ മേധാവിത്വം നേടുന്നതിനുമുള്ള ശ്രമങ്ങൾ ഐഡിഎഫ് തുടരുന്നു,” പോസ്റ്റ് കൂട്ടിച്ചേർത്തു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞായറാഴ്ച യുഎസ് വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ടെൽ അവീവ്, ഹൈഫ തുടങ്ങിയ പ്രധാന ഇസ്രായേലി നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചത്.