പത്തനംതിട്ട: പത്തനംതിട്ട റാന്നി സ്വദേശിയുടെ തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെ കണ്ടെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നല്‍കും. ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാൻ സുനില്‍ എബ്രഹാം തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെ കണ്ടെത്തിയെന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്.
പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി സൂപ്രണ്ടിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഗൗരവമേറിയ പരാതിയിലാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക അന്വേഷണം. റാന്നി ബ്ലോക്കുപടി സ്വദേശി സുനില്‍ എബ്രഹാമായിരുന്നു പരാതിക്കാരൻ. കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റിയില്‍ പരിക്കുപറ്റി സുനില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ജീവനക്കാർ മുറിവ് തുന്നിക്കെട്ടിയതിനുള്ളില്‍ ഉറുമ്പുകളെയും പിന്നീട് കണ്ടെത്തിയെന്നായിരുന്നു ആക്ഷേപം.
അഞ്ച് തുന്നലുകളിട്ട ശേഷം സി.ടി സ്കാനെടുക്കാൻ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞയച്ചിരുന്നു. യാത്രാമധ്യേ മുറിവിനുള്ളില്‍ അഹസനീയമായ വേദനയുണ്ടായി. സ്കാനിങ്ങില്‍ രണ്ട് ഉറുമ്പുകളെ കണ്ടെത്തിയെന്നും തുടർന്ന് താലൂക്ക് ആശുപത്രിയില്‍ ആദ്യമിട്ട തുന്നിക്കെട്ട് വീണ്ടും ഇളക്കി മുറിവ് വൃത്തിയാക്കി പിന്നെയും തുന്നിക്കെട്ടേണ്ടിവന്നെന്നാണ് സുനിലിന്‍റെ പരാതി. റാന്നി ആശുപത്രിയിലെ ജീവനക്കാർ വൃത്തിഹീനമായി മുറിവ് തുന്നിക്കെട്ടിയത് കൊണ്ടാണ് ഉറുമ്പുകൾ കയറിക്കൂടിയതെന്നും സുനില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
