ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ പല ഇടത്ത് നിന്നായി പരിഹാസങ്ങൾ ഉയർന്നു. അഞ്ച് സ്പിന്നർമാരുമായി ഇന്ത്യ ചാംപ്യൻസ് ട്രോഫിക്കായി പറക്കുന്നു എന്ന് പറഞ്ഞായിരുന്നു പരിഹാസങ്ങൾ. എന്നാൽ ചാംപ്യൻസ് ട്രോഫി കലാശപ്പോരിൽ നാല് സ്പിന്നർമാരെ ഇറക്കി ന്യൂസിലൻഡിനെ വരിഞ്ഞു മുറുക്കി ഒടുവിൽ കിരീടത്തിലും മുത്തമിട്ട് രോഹിത്തിന്റേയും ഗംഭീറിന്റേയും ടീം സെലക്ഷൻ കമ്മറ്റിയുടേയും മാസ് മറുപടി.
ഗംഭീര ഫോമിൽ നിൽക്കവെയാണ് രചിനും വില്യംസണും എല്ലാം ഫൈനൽ കളിക്കാൻ എത്തിയത്. രചിൻ ന്യൂസിലൻഡിന് മികച്ച തുടക്കം നൽകി ഇന്ത്യൻ ഫാസ്റ്റ് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് കളിച്ചു. ഇതോടെ ആറാം ഓവറിൽ രോഹിത് പന്ത് തന്റെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ കൈകളിലേക്ക് നൽകി. തന്റെ രണ്ടാം ഓവറിൽ ന്യൂസിലൻഡ് ഓപ്പണർ വിൽ യങ്ങിനെ വരുൺ വീഴ്ത്തി.
തന്റെ ആദ്യ പന്തിൽ തന്നെ രചിനെ മടക്കിയാണ് ഇന്ത്യയുടെ ഇടംകയ്യൻ റിസ്റ്റ് ആം സ്പിന്നർ കുൽദീപ് ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. തൊട്ടുപിന്നാലെ വില്യംസണിനേയും വീഴ്ത്തി. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ രണ്ട് പേരും മടങ്ങിയതോടെ കിവീസ് ബാക്ക്ഫൂട്ടിലായി.
“അഞ്ച് സ്പിന്നർമാരുമായി പോയതിന് പരിഹാസം; കിരീടം ചൂടി മരണ മാസ് മറുപടി…”
