പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗർഭിണികളുടെ പരിശോധന ദൃശ്യങ്ങൾ ടെലിഗ്രാമിൽ വില്പനയ്ക്ക് വീഡിയോ കാണാൻ പണമടയ്ക്കണം ആശുപത്രി ദൃശ്യങ്ങൾ പുറത്ത് പോയതിൽ അന്വേഷണം ആരംഭിച്ച് അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ്. വീഡിയോ പ്രചരിപ്പിച്ച വ്യക്തിയുടെ പേരോ, ആശുപത്രിയുടെ പേരോ എഫ്‌ഐആറിൽ പരാമർശിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലെ പതിവ് നിരീക്ഷണത്തിനിടയിലാണ് ഇത്തരം വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടത്.

ടെലിഗ്രാം ഗ്രുപ്പിൽ അംഗങ്ങളാകുന്നവരോട് ഇത്തരം വിഡിയോകൾ കാണുന്നതിന് നിശ്ചിത തുക അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണണ് പൊലീസിന് ലഭിച്ച വിവരം. ടെലിഗ്രാം ഗ്രുപ്പിൽ 90 അംഗങ്ങളാണ് ഉള്ളത്. വിഡിയോകൾ എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വിഡിയോ അപ്‌ലോഡ് ചെയ്ത വ്യക്തിയുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ യൂട്യൂബിനോടും ടെലിഗ്രാമിനോടും ആവശ്യപ്പെട്ടതായി സൈബർ ക്രൈം ഡിസിപി ലവീന സിൻഹ അറിയിച്ചു.

യുട്യൂബിലൂടെയും, ടെലിഗ്രാമിലൂടെയുമാണ് വീഡിയോ പ്രചരിച്ചത്. അടച്ചിട്ട മുറിക്കുള്ളിൽ ഡോക്ടർമാർ ഗർഭിണികളെ പരിശോധിക്കുകയും നഴ്‌സുമാർ കുത്തിവയ്ക്കുകയും ചെയ്യുന്ന വിഡിയോകളാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. ഇതേ പോലെയുള്ള ഏഴ് വീഡിയോകളാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. .