പ്രതീകാത്മക ചിത്രം

മീററ്റ് : 17-കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കോച്ചിങ് ക്ലാസിലേക്കുപോയ വിദ്യാർഥി തിരിച്ചുവരാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ കൂട്ടുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇതിൽനിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഗാർമാർഗിലെ കോച്ചിങ് സെന്ററിന് സമീപത്തുനിന്ന് 17-കാരന്റെ മൃതദേഹം കണ്ടെത്തി.

വധിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഹാമറും വിദ്യാർഥിയുടെ എ.ടി.എം. കാർഡും 4400 രൂപയും സ്ഥലത്തുനിന്ന് കണ്ടെടുത്തു. സുഹൃത്തായ 17-കാരനാണ് കൊലയ്ക്കുപിന്നിലെന്നാണ് പ്രാഥമികവിവരം.