മുംബൈ : അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഇതോടെ ഏതൊക്കെ ടീമുകള്‍ ആരെയൊക്കെ നിലനിര്‍ത്തിയെന്ന കാര്യത്തില്‍ അന്തിമചിത്രം പുറത്തുവന്നു.
മുംബൈ ഇന്ത്യന്‍സ്
ജസ്പ്രിത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി) എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. ഇഷാന്‍ കിഷനെ ടീം കൈവിട്ടു.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
പ്രതീക്ഷിക്കപ്പെട്ടതുപോലെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയെ നാല് കോടിക്ക് അണ്‍ക്യാപ്ഡ് പ്ലെയറായി സി.എസ്.കെ. നിലനിര്‍ത്തി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് (18 കോടി), മഹേഷ് പതിരാന (13 കോടി), ശിവം ദുബേ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി) എന്നിവരാണ് ചെന്നൈ നിലനിർത്തിയ മറ്റ് താരങ്ങൾ.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി എന്നിവരെയടക്കം കൈവിട്ട ആര്‍.സി.ബി. മൂന്ന് താരങ്ങളേയാണ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിരാട് കോലിയെ 21 കോടി രൂപയ്ക്കാണ് നിലനിര്‍ത്തിയത്. രജത് പാട്ടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി) എന്നിവരേയും ടീം നിലനിര്‍ത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൈവിട്ടു. ആന്ദ്രേ റസ്സല്‍ (12 കോടി), റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ ( 12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിങ് (4 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.
രാജസ്ഥാന്‍ റോയല്‍സ്
നിലവിലെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം ആറുപേരെ ടീം നിലനിര്‍ത്തി. 18 കോടിക്കാണ് സഞ്ജുവിനെ നിലനിര്‍ത്തിയത്. യശസ്വി ജയ്‌സ്‌വാള്‍ ( 18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരെ ടീം നിലനിര്‍ത്തി. ജോസ് ബട്‌ലര്‍, യുസ്വേന്ദ്ര ചാഹല്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍. അശ്വിന്‍ എന്നിവര്‍ ലേലത്തിനെത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ അടക്കം വമ്പന്‍ താരങ്ങളെ കൈവിട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹെന്റിച്ച് ക്ലാസനെ 23 കോടിക്ക് നിലനിര്‍ത്തി. പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി) എന്നിവരേയും ടീം നിലനിർത്തി.
ഗുജറാത്ത് ടൈറ്റന്‍സ്
റാഷിദ് ഖാന്‍ (18 കോടി), ശുഭ്മാന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.5 കോടി), രാഹുല്‍ തേവാത്തിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി) എന്നിവരെ നിലനിര്‍ത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ്
പ്രതീക്ഷിക്കപ്പെട്ടതുപോലെ ഋഷഭ് പന്തിനെ കൈവിട്ട ഡല്‍ഹി ക്യാപിറ്റല്‍സ് അക്ഷര്‍ പട്ടേല്‍ (16.5 കോടി), കുല്‍ദീപ് യാദവ് (13.25) കോടി, ട്രിസ്റ്റന്‍ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പോറല്‍ (4 കോടി) എന്നിവരെ നിലനിര്‍ത്തി. ഡേവിഡ് വാര്‍ണറടക്കമുള്ള താരങ്ങള്‍ ലേലത്തിലുണ്ടാവും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
നിക്കോലാസ് പൂരാന്‍ (21 കോടി), രവി ബിഷ്‌ണോയി (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്‌സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി). ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, മാരകസ് സ്റ്റോയ്‌നിസ്, ക്വിന്റണ്‍ ഡി കോക്, ക്രുണാല്‍ പാണ്ഡ്യയടക്കം മുന്‍നിര താരങ്ങളെ ടീം കൈവിട്ടു.
