പ്രതീകാത്മക ചിത്രം

ചെന്നൈ : 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് യുവാവ് രജിസ്റ്റര്‍ തപാല്‍ അയക്കാന്‍ പൊഴിച്ചല്ലൂര്‍ തപാല്‍ ഓഫീസിലെത്തി. 29.50 പൈസയായിരുന്നു നിരക്ക്.

സാങ്കേതികത്തകരാര്‍ കാരണം യു.പി.ഐ. വഴി പണം നല്‍കാന്‍ യുവാവിനു സാധിച്ചില്ല. പകരം ഉദ്യോഗസ്ഥന് 30 രൂപ നല്‍കി. ബാക്കി 50 പൈസ ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.