ഭാരത് ബന്ദോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലായതോടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ, 13 കർഷക സംഘടനാനേതാക്കളുമായി ചർച്ച നടത്തിയത്. 3 മണിക്കൂർ നീണ്ട ചർച്ച ഫലം കണ്ടില്ല. താങ്ങുവില നിലനിർത്താമെന്ന ഉറപ്പ് എഴുതി നൽകാമെന്ന് അമിത് ഷാ അറിയിച്ചു. നിയമങ്ങൾ കർഷകർക്കെതിരല്ലെന്ന് വിശദീകരിച്ച അമിത് ഷാ റദ്ദാക്കാനാകില്ലെന്ന് ആവർത്തിച്ചു. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് വ്യക്തമാക്കിയ കർഷക സംഘടന നേതാക്കൾ ഇന്ന് നടത്താനിരുന്ന ആറാംഘട്ട ചർച്ച റദ്ദാക്കി. തുടർനീക്കങ്ങൾ നിശ്ചയിക്കാനായി കർഷക സംഘടനകൾ ഇന്ന് സിൻഗുവിൽ യോഗം ചേരുകയാണ്
അതേസമയം പ്രതിപക്ഷ നേതാക്കൾ 5 മണിക്ക് രാഷ്ട്രപതിയെ കാണും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരത് പവാർ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഎെ നേതാവ് ഡി രാജ, ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ എന്നിവരാണ് രാഷ്ട്രപതിയെ കാണുക.